Thursday 19 January 2012

വെളുപ്പിനഴക്,കറുപ്പിനോ?

പുതുകവിതയുടെ വേറിട്ടൊരു വഴിയാണ് അത് മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം.അതാകട്ടെ പലപ്പോഴും അരാഷ്ട്രീയതയുടെ വഴിയും ആകാറുണ്ട്.എന്നാല്‍ ഈ രാഷ്ട്രീയവഴികളില്‍ വ്യെക്തമായി അടയാളപ്പെടുത്താവുന്ന ഒന്നാണ് ദളിത്‌ കവിതകള്‍ എം.വി.മനോജിനെപ്പോലുള്ള കവികള്‍ കുടിപ്പകയുടെ രൂപത്തില്‍ എഴുതുമ്പോള്‍,എം.ആര്‍.രേണുകുമാര്‍,എസ്‌.ജോസഫ്‌,ബിനു എം.പള്ളിപ്പാട് തുടങ്ങിയവര്‍ തികഞ്ഞ ചരിത്രാവധാനയോടെ എഴുതുന്നത് കാണാം.പൌര്‍ണമിയും അമാവാസിയും കോടതിയില്‍ എന്ന രചനയും അത്തരമൊരുകൃതിയാണ്

പീഡനത്തിന് ഇരയാവുന്ന കറുത്ത പെണ്ണിനെ സമുഹവും നിയമവും എങ്ങിനെ വ്യാഖ്യാനിക്കുന്നു എന്നതിന്‍റെ നിദര്‍ശനമാകുന്നു ഈ കവിത.ഇര പ്രതിയും വേട്ടക്കാര്‍ നിരപരാധികളും ആകുന്ന വര്‍ത്ത മാനവസ്ഥ കൃത്യതയോടെ ബിനു വരച്ചിടുന്നുണ്ട്.പൗര്‍ണ്ണമിയും അമാവാസിയും ചന്ദ്രന്‍റെ രണ്ടവസ്ഥകളെങ്കിലും അതെങ്ങിനെ സ്വികരിക്കപ്പെടുന്നു എന്നതിനെ ഈ കവിത വിചാരണചെയ്യുന്നു.കറുപ്പും വെളുപ്പും വേറിട്ട രണ്ടു സത്യങ്ങള്‍ ആയി ഇന്നും നിലനില്‍ക്കുന്നുവെന്നു ഈ കവിത ചുണ്ടിക്കാണിക്കുന്നു.

പൗര്‍ണ്ണമിയും അമാവാസിയും കോടതിയില്‍ -ബിനു.എം.പള്ളിപ്പാട്-പാഠഭേദം,ജനുവരി 2012