Thursday 7 April 2016

റഫീക്ക് അഹമ്മദിന്‍റെ ദേശഭക്തി............


 പുതിയ കാലത്തിന്‍റെ എഴുത്തില്‍ റഫീക്ക് അഹമ്മദ് വ്യെത്യസ്ത്തനാണ്.അതിനു കാരണം അദ്ദേഹം കൈകാര്യം ചെയ്യുന്ന വ്യെത്യസ്ഥ പ്രമേയങ്ങളാണ്.അകംപൊരുളിനെ പുറംലോകവുമായി കൊരുത്തുകൊണ്ടുള്ള ആവിഷ്ക്കരണമാണ് പൊതുവേ അദ്ദേഹത്തിന്‍റെ രചനകള്‍.സുക്ഷ്മ രാക്ഷ്രിയത്തിന്‍റെ  വിചാര വിചാരണകള്‍ സവിസ്ത്തരം സൂചിപ്പിക്കാന്‍ അദ്ദേഹത്തിന്‍റെ പ്രയോഗപദങ്ങളുടെ ശക്തി സൌന്ദര്യം അപാരമാണ്.പരിസ്ഥിതി,സ്വത്വം തുടങ്ങിയവയൊക്കെ തന്‍റെ നിലപാടുകളോടെ അടയാളപ്പെടുത്താന്‍ റഫീക്കിന്‍റെ  കവിതകള്‍ക്ക് സാധിക്കുന്നുണ്ട്.

'ദേശഭക്തിയെക്കുറിച്ച് ചില വരികള്‍"എന്ന കവിത ഒരു രാക്ഷ്രിയ വായനയാണ്.ദേശഭക്തി,രാജ്യസ്നേഹം എന്നിവയൊക്കെ എപ്പോഴും ഭരണ കൂടത്തെ ബോധ്യപ്പെടുത്തെണ്ടിവരുന്ന "ചിലവംശജനാവലി'യുടെ വിഹ്വലതകള്‍ പങ്കുവയ്ക്കുകയാണ് കവി ഇതില്‍.


അതിര്‍ത്തിയിലെ പക്ഷികള്‍
വലിയകുഴപ്പക്കാരാണ്
ഒരു വകതിരിവുമില്ലാതെ 
അങ്ങോട്ടും ഇങ്ങോട്ടും പാറിക്കൊണ്ടിരിക്കും

എന്നിങ്ങനെ തുടങ്ങുന്ന കവിതയില്‍,സ്വയം ബോധ്യപ്പെടുത്തെണ്ടിവരുന്ന വിഹ്വലവും ഒപ്പം പരിഹാസ്യവും ആയ ഒരു സ്വത്വത്തെ വായിച്ചെടുക്കാം.

ദേശ ജനതയ്ക്കായി കാവല്‍നില്‍ക്കുന്ന വീരത്വങ്ങളോട് കവിതയിലെ കിളി ചോദിക്കുന്നു

നിന്‍റെ  ബയണട്ടിന്‍റെ മുന
എന്നിലേക്ക്‌ തിരിയില്ലെന്ന്
ഉറപ്പു തരാമോ
ഒന്ന് ഉറങ്ങാനാ 

സ്വന്തം ദേശ ജീവിതത്തിലെ അരക്ഷിതത്വം എത്ര സുക്ഷ്മമായാണ് ഇവിടെ വരച്ചിടുന്നത്.

ഒരു മെഴുതിരി പോലെ രാജ്യത്തെ ജനത ഉരുകി ഇല്ലാതാവുമ്പോഴുംദേശസ്നേഹത്തിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ഭരണകുടത്തിന്‍റെ വ്യാജ കല്‍പ്പനകളുംപ്രചാരണങ്ങളും കവി പ്രതിരോധിക്കുന്നത് നോക്കുക

ആത്മഹത്യചെയ്ത കര്‍ഷകര്‍ 
പാതിരാവിന്റെ നിശബ്ധതയില്‍ 


നൃത്തം ചവിട്ടുന്നനേരം,ഒഴുകിയെത്തുന്ന ദേശിയഗാനത്തില്‍ അറ്റന്‍ഷന്‍ ആവുമ്പോള്‍......

അരുത്-പ്രേതമൂപ്പന്‍ പറഞ്ഞു 
നമ്മള്‍ മരിച്ചവരാണ്‌ 
മരിച്ച ജനതയുടെ ഗാനമാണതെന്ന്
വരുത്തിത്തിര്‍ക്കരുത്

കവിത പ്രതിരോധവും പ്രതിഷേധവും ആകുന്നത് ഇങ്ങിനെയാണ്‌.




(കവിത-മാതൃഭുമി ആഴ്ചപ്പതിപ്പ് ഏപ്രില്‍ 10-16,2016)