Wednesday 21 December 2011

കുടി ഒഴിയുമ്പോള്‍

പുതിയ കവിതകള്‍ പുതിയ കാലത്തിന്‍റെ എഴുത്താണ്.പുതു കാലത്തിന്‍റെ ആശങ്കകളുംവ്യാധികളും അത് പങ്കുവക്കുന്നു.പണ്ട് വൈലോപ്പിള്ളി കുടിയോഴിക്കലിനെപറ്റി എഴുതിയത്,ഒരു രാഷ്ട്രീയ വ്യവസ്ഥക്ക് എതിരായിട്ടായിരുന്നെങ്ങില്‍ ഇന്നാകട്ടെ സ്വയം തീര്‍ത്തുവച്ച കുടുകള്‍ ഒഴിയുന്നതിനെപറ്റിയാണ് പുതു കവികള്‍ എഴുതുന്നത്‌.സന്തോഷ്‌ കോടനാടിന്റെ കുടിയൊഴിക്കല്‍ ഈ അര്‍ത്ഥത്തിലാണ് പ്രസക്തമാവുന്നതും പുതിയ കാലത്തോട് ചേര്‍ന്ന് നില്‍ക്കുന്നതും.

പഴയകാലം സ്വന്തം വീടുകള്‍ തണലെകിയിരുന്നു.കൊച്ചു ജീവിതതിന്റ്റെ അനേകം അര്‍ത്ഥതലങ്ങള്‍ അത് ഉള്‍ക്കൊണ്ടിരുന്നു.എന്നാല്‍ ഇന്ന് വീടുകളില്‍ നിന്ന് അതെല്ലാം ഒഴിഞ്ഞു പോയിരിക്കുന്നു.സംഗീതം കൊണ്ട് നിറഞ്ഞിരുന്ന വീട്ടകങ്ങള്‍   ഇന്നു അസ്വസ്ഥകളുടെ കുടാരമാണ്."പെരുംകടങ്ങളും/ജപ്തിനോട്ടീസുകളും/മറന്നു/"ജീവിക്കാനാവാതെ
ഉഴറുന്നു.  വീടുകള്‍ ഇപ്പോള്‍ മീട്ടുന്നത് ഗിത്താറല്ല.മരണത്തിന്റ്റെ നാഡീസ്പന്ദങ്ങളാണ്.മലയാളിയുടെ ജീവിത നേര്‍ക്കാഴ്ചയാവുന്നു ഈ കവിത.
            
   
          കുടിയൊഴിക്കല്‍,സന്തോഷ്‌ കോടനാട് ~പച്ചക്കുതിര~ഡിസംബര്‍`~2011

No comments:

Post a Comment