Tuesday 22 March 2016

അതും ഒരു ശൂദ്രത്തിയാവുമ്പോള്‍...........


M.B.MINI

 കീഴാളജീവിതം ഇപ്പൊഴും അത്രമേല്‍ സുഖകരമല്ലാത്ത  "കേരളിയ"ജീവിതത്തില്‍ ആ വംശത്തിലെ സ്ത്രീ ജീവിതം അതിനേക്കാള്‍ പ്രശ്നസങ്കിര്‍ണമാണ്.നിറം,സൌന്ദര്യം എന്നിവയില്‍ എല്ലാം അവള്‍ വിലയിരുത്തപ്പെടുന്നു.അതൊക്കെ "പോക്ക് കേസുകളാ" എന്ന പുത്തന്‍ പഴംചൊല്ലുകള്‍ക്ക് ഇടം നല്‍കുന്നു.ഈ പശ്ചാത്തലത്തിലാണ് എം.ബി.മിനിയുടെ ശൂദ്രത്തി എന്ന കഥ പ്രസക്തമാവുന്നത്.

ഞാന്‍ ഒരു ശൂദ്രത്തിയാണ് എന്ന്,  സവര്‍ണ്ണകാമുകന്റെ മുഖത്തുനോക്കി പറയാന്‍ മടിക്കാത്ത കാമുകിയുടെ മുന്‍പില്‍ സ്തംഭിച്ചു പോകുന്ന,അവളുടെ ചെയ്തികള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന കാമുകനെ ഈ കഥയില്‍ കാണാം.

എന്നെ മണത്ത് നോക്കു ....ഇപ്പോഴും ഉണ്ടാകും ചേറിന്റെ മണം എന്ന് പറയുന്നതിലൂടെ സ്വത്വബോധത്തിന്റെ ആത്മവിശ്വാസം കാണാം.പച്ചക്കറിയെ മാത്രം ആദരിക്കുന്ന കാമുകന് മുന്‍പില്‍ ബീഫു വരുത്തി വാരിത്തിന്നുന്ന കാമുകി സമകാലീന രാക്ഷ്ട്രിയം അടയാളപ്പെടുത്തുന്നു.

കഥയില്‍ കാമുകന്‍ നിശബ്ധനാണ്.കീഴാള സ്വരം ഉയരുമ്പോള്‍ സവര്‍ണ്ണത അര്‍ഥവത്തായ മൌനത്തില്‍ മുഴുകുമല്ലോ.ജീവിതം പങ്കുവയ്ക്കപ്പെടണ മെങ്കില്‍ എല്ലാ തുറവികളും ആവശ്യമാണ്.അതിനാല്‍ തന്നെ എല്ലാം പറഞ്ഞതിന് ശേഷം അവന്‍റെ നിസ്സഹായതയെ പരിഹസിച്ചുകൊണ്ട്‌ അവള്‍ക്കിത്ര കൂടി പറയേണ്ടി വരുന്നത് 

നിന്നെപ്പോലോരാളുമായി ഒത്തുപോകാന്‍ എനിക്ക് ബുദ്ധിമുട്ടാണ്.

എന്നെ ച്ചുംബിച്ചതിന്റെ പരിഹാരങ്ങള്‍ നിന്‍റെ ശാസ്ത്രങ്ങളില്‍ ഉണ്ടോ? 

എന്ന കാമുകിയുടെ ചോദ്യത്തിലൂടെ,സദാചാര ഗുണ്ടായിസത്തിന്റെ മുഖത്തു കാര്‍ക്കിച്ചു തുപ്പുക കൂടിചെയ്യുന്നുണ്ട് കാമുകി.

ഇപ്രകാരം സവര്‍ണ്ണധിപത്യത്തെ,അതിന്‍റെ ഇപ്പോഴും മേല്‍കോയ്മ വഹിക്കുന്ന അഞ്ജാതകരങ്ങളെ നെഞ്ചുക്കോടെ ചോദ്യം ചെയ്യുകയും ചെയ്യുന്നു എഴുത്തുകാരി.

മലയാളകഥാലോകത്ത് ആത്മവിശ്വാസത്തോടെ എടുത്തുവയ്ക്കാവുന്ന  കൊച്ചു കഥയാണ്‌  ശൂദ്രത്തി.

(കഥ-പാഠഭേദം മാര്‍ച്ച് ലക്കം,2016)