Tuesday 11 September 2012

കാവ്യാമാധവനെ കാളിദാസനാക്കുമ്പോള്‍

മാധ്യമം വാരിക(2012 സെപ്റ്റംബര്10‍)യില്‍ ദീദി ദാമോരന്‍ കാവ്യാമാധവന്റെ കവിതകളെ വാനോളം പുകഴ്ത്തി ഒരു ലേഖനം എഴുതിയിട്ടുണ്ടെ.
ആധുനിക ചിന്താധാരയും ഫെമിനിസവും മേമ്പൊടിയായിഉണ്ട്!കലിതാളം,തന്റെടത്തിന്റെ മുദ്രകള്‍ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങള്‍! why this kolavary യെ പരിഹസിച്ച ഓ.എന്‍.വി.അടക്കം
പുസ്തക പ്രകാശനത്തിനു പങ്കെടുത്തുവത്രെ!
(കൊലവറി ക്ക് കിട്ടിയ സ്വീകാര്യത മഹാകവിയുടെ മൊത്തം കവിതകള്‍ക്ക്‌ കിട്ടിയിട്ടുണ്ടോ ആവോ?)
കാവ്യയുടെ കവിതകള്‍ നിര്‍ഭാഗ്യവശാല്‍ ഈയുള്ളവന്‍ വായിച്ചിട്ടില്ല.ലേഖനത്തില്‍ ഉദാഹരണമായി കൊടുത്തിട്ടുള്ള വരികളില്‍
ഒരു പത്തു വയസുകാരിയുടെ കവിതക്കപ്പുറമുള്ള എന്തെങ്കിലും കാവ്യാത്മകത തോന്നിയതുമില്ല.
ഇതിപ്പോള്‍ അമൃത ചാനലിലെ സമാഗമം പോലെയാണ്.
മുഖാമുഖം കണ്ടിരുന്നുള്ള പുകഴ്ത്തല്‍.
അതിനു നിലവാരമുള്ള ഒരു വാരികയുടെ അഞ്ചു പേജാണ്‌ കളഞ്ഞത്!
ഈ ലേഖനത്തോട് ചേര്‍ന്നുള്ള പേജില്‍,
കാമ്പസ്‌ കവിതകള്‍ എന്ന പേരില്‍ ചൈത്ര എന്ന ഒരു കുട്ടിയുടെ കവിതയുണ്ട്.
അതിന്‍റെഏഴയലത്ത് പോലും വരുമോ
കാവ്യയുടെ ഏതെങ്ങിലും ഒരു കവിത!
സാഹിത്യം ഇത്രമേല്‍ അധപ്പതിക്കണോ?
പൊങ്ങച്ചം പറച്ചിലിന്റെ കാലം അവസാനിച്ചെന്ന്‌ ഇത്തരം എഴുത്തുകാര്‍ ‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നോ?