Wednesday 11 April 2012

കാക്കകള്‍ ഇപ്പോഴും കല്ലേറ് കൊള്ളേണ്ടവരോ?

ചരിത്രത്തിലും നിത്യജീവിത കാഴ്ച്ചകളിലും അതിരുകള്‍ക്കപ്പുറം അലഞ്ഞിരുന്നവര്‍ എഴുത്തിടങ്ങളില്‍  ഇടം തേടുന്നതിന്‍റെ നേരറിവുകള്‍ മലയാളസാഹിത്യത്തില്‍ വ്യെക്തമാക്കിത്തരുന്നത് പുതുകവിതകളാണ്.
ആ ശ്രേണിയില്‍ അടയാളപ്പെടുത്താവുന്ന ഒന്നാണ് സാംബശിവന്‍ മുത്താനയുടെ കാക്ക എന്ന കവിത.
എന്നാല്‍ പതിവ് രീതികളില്‍ നിന്നും വ്യെത്യസ്തമായി,കീ ഴാള ജീവിതത്തെആവിഷ്ക്കരിക്കുന്നതിന്പകരം,മേലാളത്വംകീഴാളത്വത്തെ നോക്കിക്കാണ‌ുന്നതിലുള്ളപരിഹാസ്യതയാണ്കവി കാക്ക എന്ന രുപകത്തിലുടെ ആവിഷ്ക്കരിക്കുന്നത്.

കാക്കനിറം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നും മാറ്റിനിര്‍ത്തപ്പെടുന്ന ഒരു ജീവിയാണ്.
എന്നാല്‍ അതിനൊപ്പം തന്നെ അതിന്‍റെ കൌശലം പ്രഖ്യാതവുമാണ്!വൈലോപ്പിള്ളി കാക്കയുടെ പ്രകൃതീയമായ പ്രസക്തിയും പ്രയോജനങ്ങളും ബോധ്യപ്പെടുത്താന്‍ കവിതയിലുടെ ശ്രമിച്ചുവെങ്കിലും ഒരു രാഷ്ട്രീയ വായന അത് സാധ്യമാക്കിയില്ല .
സാബശിവന്‍റെ കവിതയുടെ സാധ്യതയാകട്ടെ ഈ രാഷ്ട്രീയമാണ്‌താനും.

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഭാഷണരുപത്തിലാണ് കവിതയുടെ ആഖ്യാനം.വീടുകളിലേക്കുള്ള കാക്കകളുടെ കടന്നുവരവുതന്നെ വൃത്തികേടായി കണക്കാക്കപ്പെടുന്നു.അത്തരം "ധിക്കാരങ്ങളെ"വച്ചു പൊറുപ്പിച്ചുകുടാ എന്നതാണ് മേലാള മനോഭാവം!
ഈ സുചനയില്‍ നിന്നാണ് കവിത തുടങ്ങുന്നത്.

എടി,
ഈ കാക്കയുടെ കൌശലം കണ്ടാ
എറയത്തെ തട്ടൂടിയില്‍ തൂറിയത്തിനു
ഒളിഞ്ഞിരുന്ന് ഞാന്‍ കല്ലെറിഞ്ഞു
ഏറുകൊണ്ടാതോ
ചാപ്പില്‍ കമത്തിയിരുന്ന
മീഞ്ചട്ടിയിലും കഞ്ഞിക്കലത്തിലും.
കവിത തുടങ്ങുന്നത്.


 
നുറ്റാണ്ടുകള്‍ക്ക്മുന്‍പ് കേരളത്തില്‍ നടന്ന വഴി നടക്കാനുള്ള സമരത്തിന്‍റെ നേര്‍ക്ക്‌ പൊതു(?)സമുഹം സ്വീകരിച്ച മനോഭാവത്തിന്‍റെ ആധുനിക ഭാഷ്യമാകുന്നുണ്ട് ഈ കവിതാരംഭം തന്നെ.ഇപ്രകാരം ചരിത്രത്തിലൂടെ കടന്നുപോയ സമരങ്ങളെയും സഹനങ്ങളെയും പുച്ഛത്തോടെ പരിഹസിക്കുന്ന മേലാളമനോഭാവം കവിതയിലുടനീളം ചിത്രീകരിക്കപ്പെടുന്നുണ്ട്.

ഇന്നു ഈ കിഴാളവര്‍ഗം അനുഭവിക്കുന്ന അവകാശങ്ങള്‍ സുഖജീവിതമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.അത് കൊണ്ടാണ് കവിതയിലെ  മേലാള പ്രതിനിധി ഭാര്യയോട് ഇങ്ങിനെ ചോദിക്കുന്നത്

എടി ഭാര്യേ
നമുക്കും കാക്കകളായാലോ.

കാക്ക-സാബശിവന്‍ മുത്താന-പച്ചക്കുതിര മാസിക-ഏപ്രില്‍2012‍
 

Friday 6 April 2012

പുതിയ വാര്‍ദ്ധക്യ പുരാണങ്ങള്‍


മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ ഭീഷ്മരെ പുത്തന്‍ കാലത്തിന്‍റെ ഭീഷ്മ പഥങ്ങളിലേക്ക് ആവാഹിച്ചെടുക്കുകയാണ് എം.എസ് ബനേഷ് ഈ കവിതയിലുടെ.ഇതിഹാസത്തിലെ  ഭീഷ്മര്‍ എന്നും അവിവാഹിതനായി കഴിഞ്ഞ ആളാണ്‌.വിട്ടു വീഴ്ച്ചകളില്ലാത്ത നിലപാടുകളിലുടെ സ്വജീവിതം ബലികൊടുത്തുകൊണ്ട് നിത്യ സാക്ഷിയായി ആ കര്‍മയോഗി പൊലിഞ്ഞുതീര്‍ന്നു.അതില്‍ നിന്നും ഏറെ വിഭിന്നമല്ല ഇപ്പോഴത്തെ ഭീഷ്മജീവിതങ്ങളെന്നു ഈ കവിത കുറിച്ചിടുന്നു.

ജീവിതാന്ത്യത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വാര്‍ദ്ധക്യങ്ങള്‍ ഇക്കാലത്തിന്‍റെ ഏറ്റവും വലിയ ദുരന്തമാണ്.അനാഥത്വത്തിന്‍റെ നെടുവീര്‍പ്പുകളും ഓര്‍മ്മകളുടെ വേ ലിയേററ്ങ്ങളും സഹനത്തിന്‍റെ നിമിഷങ്ങളും ആയി അത്തരം ജീവിതങ്ങള്‍ ആരും അറിയാതെ കടന്നുപോകുന്നു.അവിവാഹിതനാ യ ഇതിഹാസ ഭീഷ്മര്‍ എല്ലാ സൗഭാഗ്യങ്ങളോടെയും ആണ് സ്വര്‍ഗ്ഗം പുകിയതെങ്കില്‍,കുടുംബം ഉള്ള ആധുനികഭീഷ്മര്‍ ഏകനായി നരകയാതനകളോടെ യാത്രയാവുകയാണ്.മാതാപിതാക്കളെ തനിച്ചാക്കി,സുഖം തേടിപോകുന്ന പുത്തന്‍ കുറ്റുകാരുടെ മനോഭാവത്തെ വിദുരഗഗനങ്ങളിലെ മക്കള്‍ എന്നകവിതാനാമത്തിലെ രൂപക പ്രയോഗം കൊണ്ട് കവി സുചിപ്പിച്ചിരിക്കുന്നതു തന്നെ ആ കാവ്യാത്മകതയുടെ ഭംഗി അനുഭവപ്പെടുത്തുന്നുണ്ട് .

തോര്‍ച്ച-ജനുവരി,മാര്‍ച്ച്-2012

Thursday 5 April 2012

അടഞ്ഞ വാതിലുകള്‍ക്കപ്പുറം?

അടുത്തറിയുമ്പോള്‍ അകലങ്ങള്‍ അലിഞ്ഞില്ലാതാവും.അകന്നു നില്‍ക്കുമ്പോള്‍ ആകട്ടെ അഞ്ജത കുടുകയും ചെയ്യും.എന്നാല്‍ ഈ അഞ്ജതയില്‍ ആകട്ടെ നിറയെ സങ്കല്പ്പങ്ങള്‍ക്ക് സാധ്യത ഉണ്ടുതാനും .അത്തരം ഒരു ഭാവനയുടെ വീണ്ടു വിചാരങ്ങളാണ് ശ്രീകുമാര്‍കരിയാടിന്‍റെ തുറക്കാത്ത വാതിലില്‍ മുട്ടുന്നവരുടെ മനോഭാവം  എന്ന കവിത.പുറം കാഴ്ചകളില്‍ വെളിച്ചമുണ്ടെങ്കിലും അകം കാഴ്ചകള്‍ ദുരുഹമായിരിക്കും എന്ന് കവിത ചുണ്ടിക്കാട്ടുന്നു.വര്‍ത്തമാനകാല സമുഹത്തിന്‍റെ നേര്‍ക്കാഴ്ചയായി അതുകൊണ്ടുതന്നെ കവിത മാറുന്നുണ്ട്.
അകത്ത് കത്തിയും പുറത്തു ഭക്ത്തിയും  എന്ന പഴമൊഴി മലയാളത്തില്‍ ഉടലെടുത്തതു അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നാവാം.ഈ ചൊല്ലിന്‍റെ പുത്തന്‍ പൂരണമാണ് കരിയാടിന്‍റെ കവിത.കുട്ടികളുടെ നിസഹായത,വാര്‍ധക്യത്തിന്‍റെ അനാഥത്വം,ഭീകരത,വിപ്ലവം എന്നിങ്ങനെ വര്‍ത്തമാനകാല ജീവിതത്തെ വായിച്ചുപോകുന്നുണ്ട് ഈ കവിത.
ഓരോരോ അകങ്ങളും ഒത്തിരിയൊത്തിരി പുത്തന്‍ പ്രതീക്ഷകളുടെ കുടാരങ്ങള്‍ ആണ്.അതാകട്ടെ
            അത്രയും വിശദമല്ലാത്തതും
            എന്നാല്‍ തെല്ലും ദുര്‍ഗടമില്ലാത്തതും
ആകുകയും ചെയ്യുന്നു.
അനുഭവങ്ങളെ കിനാവോ,യാഥാര്‍ത്ഥ്യമോ എന്ന് ഒരുനിമിഷമെങ്കിലും ശങ്കിക്കുക ചിലപ്പോളെങ്കിലും മനുഷ്യ സഹജമാണ്.അനുഭവങ്ങള്‍ സന്തോഷ-സന്താപ ദായകമായാലും കണ്ണീരണിഞ്ഞുപോകും.ആ അനുഭവത്തെ കവി വളരെ ഉദാത്തമായി ഇങ്ങിനെ കുറിക്കുന്നു
          ഊഞ്ഞാ‍ല്‍ പടിപോല്‍
          കിനാവല്ലെന്നുറപ്പിക്കാന്‍ വീണ്ടുമാമരത്തടി
          വന്നിടിക്കുന്നു കണ്ണീര്‍മുഖത്തങ്ങനെ
          എല്ലായ്പോഴും
 പുതുകവികളില്‍ വേറിട്ടൊരു വഴിയാണ് ശ്രീകുമാറിന്‍റെത്.എന്നാല്‍ അത് ദുരുഹതയുടെയും പദമായിമാറുന്നു.പുതു കവിത ഋജുവും സരളവുമായിത്തീരുമ്പോള്‍  സ്വന്തം എഴുത്ത് ഇത്രയും ദുരുഹാമാക്കണോഎന്ന് കരിയാട് ചിന്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു!ഇത്രമേല്‍ വാചാലവും.
         

തുറക്കാത്ത വാതിലില്‍ മുട്ടുന്നവരുടെ മനോഭാവം-ശ്രീകുമാര്‍ കരിയാട്‌-പച്ചക്കുതിര,മാര്‍ച്ച് 2012