Sunday 29 July 2012

ഇനിയും നിനക്ക് പറയാതിരിക്കാനാവുമോ?

സ്വച്ന്ദഛമായി ഒഴുകുമ്പോഴും സ്വാതന്ര്യത്തിന്റെ അനന്തവിഹായസിലേക്ക് പറന്നുയരാന്‍ ശ്രമിക്കുന്ന
 ഒരു ജീവിതാഭിലാഷം
എന്നും ഉള്‍ത്തുടിപ്പാര്‍‍ന്നു പരിലസിക്കുന്നുണ്ട്
ബിന്ടുവിറെ കവിതകളുടെ അകമിടങ്ങളില്‍
എന്ന് തോന്നും.
പ്രണയവും കിനാക്കളും
 ജീവിതത്തിന്‍റെ പ്രായോഗികവഴികളില്‍ പുത്തുനില്‍ക്കുന്നത് കാണാം.അതുകൊണ്ട് തന്നെ
ഒരു വസന്തകാലസുഗന്ധം പകരുന്നു ഇയാളുടെ പല കവിതകളും.

ജീവിതത്തിന്‍റെ രണ്ടു ദര്‍ശനങ്ങളെ,
രണ്ടു വിധത്തില്‍
 സ്വന്തം കവിതകളിലൂടെ പിന്തുടരുന്നുണ്ട് ഇയാള്‍.
അതിലൊന്ന് പെണ്ണിടങ്ങളെ അടയാളപ്പെടുത്തലാണ്.അവിടെ ബിന്ദു സുഷ്മദൃക്കും ന്യായാധിപയും ആയി മാറുന്നത് കാണാം.
കേവല മുദ്രാവാക്യങ്ങള്‍ക്ക് അപ്പുറം പെണ്ണവസ്തകളെ ഉള്‍ക്കാഴ്ചയോടെ അവതരിപ്പിക്കുന്നു ഇയാള്‍.
 വെറും മകള്‍,ദൈവത്തിന്റെ സ്വന്തം തുടങ്ങി നിരവധി കവിതകള്‍ ഉദാഹരണമായുണ്ട്.

രണ്ടാമത്തെ വഴി വൈകാരികവും തെളിമയാര്‍ന്നതുമാണ്.
ഒപ്പം നിശബ്ദവും സൌന്ദര്യാത്മകവും ആകുന്നു.
പ്രണയത്തിന്‍റെ തുവല്‍ സ്പര്‍ശം അതിലുണ്ടാവും.
വായനക്കാരെ പൊടുന്നനെ പ്രണയത്തിലേക്കും ജീവിതനൈര്‍മല്യതയിലെക്കും അത്തരം കവിതകള്‍ ആനയിക്കുന്നതായി കാണാം.
ചിത്രശലഭങ്ങള്‍ മരിക്കും വിധം അത്തരമൊരു കവിതയാണ്.

ജീവിതത്തിന്‍റെ കാഠിന്യമാര്‍ന്ന പുറം തോടുകള്‍‍ക്കകത്ത്
 ആരും തിരിച്ച റിയാതെ ഒടുങ്ങി തീരുന്ന സ്നേഹവായ്പ്പിനെ
 ഒരു ശ ലഭത്തിന്റെ ജീവിതാവസ്ഥകളുമായി താരതമ്യം ചെയ്ത് അവതരിപ്പിക്കപ്പെടുന്ന ഈ കവിത,നിഷേധിക്കപ്പെടുന്ന പ്രണയത്തിന്റെ മറ്റൊരു വായനയാണ്.
ഒരുപക്ഷെ ബിന്ദുകൃഷ്ണന്‍ എന്ന കവിക്കുമാത്രം സാധിക്കുന്ന
 വായന!

പ്രണയവും ജീവിതവും പ്രകൃതിയും
പരസ്പര പുരകവും ലയിക്കലും ആണെന്ന്
ഈ കവിത പറയുന്നു.
പ്രകൃതിയുടെ/പ്രണയത്തിന്‍റെ ലയങ്ങള്‍
അവഗണിക്കാന്‍ ആര്‍ക്കുമാവില്ല.അത് കീഴടങ്ങലല്ല.
പരസ്പരമുള്ള വീണ്ടെടുക്കലുകലാണ്.
       
 ഇനി നിനക്ക് പറയാനാവില്ല         
 ഇല്ലാതാകലുകളെകുറിച്ച്

എന്ന് ബിന്ദു എഴുതുന്നതും(എഴുതിക്കൊണ്ടിരിക്കുന്നതും)അതുകൊണ്ടാണ്.
         

തോര്‍ച്ച മാസിക-ജൂണ്‍,ജൂലൈ 2012