Thursday 5 April 2012

അടഞ്ഞ വാതിലുകള്‍ക്കപ്പുറം?

അടുത്തറിയുമ്പോള്‍ അകലങ്ങള്‍ അലിഞ്ഞില്ലാതാവും.അകന്നു നില്‍ക്കുമ്പോള്‍ ആകട്ടെ അഞ്ജത കുടുകയും ചെയ്യും.എന്നാല്‍ ഈ അഞ്ജതയില്‍ ആകട്ടെ നിറയെ സങ്കല്പ്പങ്ങള്‍ക്ക് സാധ്യത ഉണ്ടുതാനും .അത്തരം ഒരു ഭാവനയുടെ വീണ്ടു വിചാരങ്ങളാണ് ശ്രീകുമാര്‍കരിയാടിന്‍റെ തുറക്കാത്ത വാതിലില്‍ മുട്ടുന്നവരുടെ മനോഭാവം  എന്ന കവിത.പുറം കാഴ്ചകളില്‍ വെളിച്ചമുണ്ടെങ്കിലും അകം കാഴ്ചകള്‍ ദുരുഹമായിരിക്കും എന്ന് കവിത ചുണ്ടിക്കാട്ടുന്നു.വര്‍ത്തമാനകാല സമുഹത്തിന്‍റെ നേര്‍ക്കാഴ്ചയായി അതുകൊണ്ടുതന്നെ കവിത മാറുന്നുണ്ട്.
അകത്ത് കത്തിയും പുറത്തു ഭക്ത്തിയും  എന്ന പഴമൊഴി മലയാളത്തില്‍ ഉടലെടുത്തതു അനുഭവങ്ങളുടെ തീവ്രതയില്‍ നിന്നാവാം.ഈ ചൊല്ലിന്‍റെ പുത്തന്‍ പൂരണമാണ് കരിയാടിന്‍റെ കവിത.കുട്ടികളുടെ നിസഹായത,വാര്‍ധക്യത്തിന്‍റെ അനാഥത്വം,ഭീകരത,വിപ്ലവം എന്നിങ്ങനെ വര്‍ത്തമാനകാല ജീവിതത്തെ വായിച്ചുപോകുന്നുണ്ട് ഈ കവിത.
ഓരോരോ അകങ്ങളും ഒത്തിരിയൊത്തിരി പുത്തന്‍ പ്രതീക്ഷകളുടെ കുടാരങ്ങള്‍ ആണ്.അതാകട്ടെ
            അത്രയും വിശദമല്ലാത്തതും
            എന്നാല്‍ തെല്ലും ദുര്‍ഗടമില്ലാത്തതും
ആകുകയും ചെയ്യുന്നു.
അനുഭവങ്ങളെ കിനാവോ,യാഥാര്‍ത്ഥ്യമോ എന്ന് ഒരുനിമിഷമെങ്കിലും ശങ്കിക്കുക ചിലപ്പോളെങ്കിലും മനുഷ്യ സഹജമാണ്.അനുഭവങ്ങള്‍ സന്തോഷ-സന്താപ ദായകമായാലും കണ്ണീരണിഞ്ഞുപോകും.ആ അനുഭവത്തെ കവി വളരെ ഉദാത്തമായി ഇങ്ങിനെ കുറിക്കുന്നു
          ഊഞ്ഞാ‍ല്‍ പടിപോല്‍
          കിനാവല്ലെന്നുറപ്പിക്കാന്‍ വീണ്ടുമാമരത്തടി
          വന്നിടിക്കുന്നു കണ്ണീര്‍മുഖത്തങ്ങനെ
          എല്ലായ്പോഴും
 പുതുകവികളില്‍ വേറിട്ടൊരു വഴിയാണ് ശ്രീകുമാറിന്‍റെത്.എന്നാല്‍ അത് ദുരുഹതയുടെയും പദമായിമാറുന്നു.പുതു കവിത ഋജുവും സരളവുമായിത്തീരുമ്പോള്‍  സ്വന്തം എഴുത്ത് ഇത്രയും ദുരുഹാമാക്കണോഎന്ന് കരിയാട് ചിന്തിക്കേണ്ടതുണ്ടെന്നു തോന്നുന്നു!ഇത്രമേല്‍ വാചാലവും.
         

തുറക്കാത്ത വാതിലില്‍ മുട്ടുന്നവരുടെ മനോഭാവം-ശ്രീകുമാര്‍ കരിയാട്‌-പച്ചക്കുതിര,മാര്‍ച്ച് 2012

No comments:

Post a Comment