Friday 6 April 2012

പുതിയ വാര്‍ദ്ധക്യ പുരാണങ്ങള്‍


മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമായ ഭീഷ്മരെ പുത്തന്‍ കാലത്തിന്‍റെ ഭീഷ്മ പഥങ്ങളിലേക്ക് ആവാഹിച്ചെടുക്കുകയാണ് എം.എസ് ബനേഷ് ഈ കവിതയിലുടെ.ഇതിഹാസത്തിലെ  ഭീഷ്മര്‍ എന്നും അവിവാഹിതനായി കഴിഞ്ഞ ആളാണ്‌.വിട്ടു വീഴ്ച്ചകളില്ലാത്ത നിലപാടുകളിലുടെ സ്വജീവിതം ബലികൊടുത്തുകൊണ്ട് നിത്യ സാക്ഷിയായി ആ കര്‍മയോഗി പൊലിഞ്ഞുതീര്‍ന്നു.അതില്‍ നിന്നും ഏറെ വിഭിന്നമല്ല ഇപ്പോഴത്തെ ഭീഷ്മജീവിതങ്ങളെന്നു ഈ കവിത കുറിച്ചിടുന്നു.

ജീവിതാന്ത്യത്തില്‍ ഒറ്റപ്പെട്ടു പോകുന്ന വാര്‍ദ്ധക്യങ്ങള്‍ ഇക്കാലത്തിന്‍റെ ഏറ്റവും വലിയ ദുരന്തമാണ്.അനാഥത്വത്തിന്‍റെ നെടുവീര്‍പ്പുകളും ഓര്‍മ്മകളുടെ വേ ലിയേററ്ങ്ങളും സഹനത്തിന്‍റെ നിമിഷങ്ങളും ആയി അത്തരം ജീവിതങ്ങള്‍ ആരും അറിയാതെ കടന്നുപോകുന്നു.അവിവാഹിതനാ യ ഇതിഹാസ ഭീഷ്മര്‍ എല്ലാ സൗഭാഗ്യങ്ങളോടെയും ആണ് സ്വര്‍ഗ്ഗം പുകിയതെങ്കില്‍,കുടുംബം ഉള്ള ആധുനികഭീഷ്മര്‍ ഏകനായി നരകയാതനകളോടെ യാത്രയാവുകയാണ്.മാതാപിതാക്കളെ തനിച്ചാക്കി,സുഖം തേടിപോകുന്ന പുത്തന്‍ കുറ്റുകാരുടെ മനോഭാവത്തെ വിദുരഗഗനങ്ങളിലെ മക്കള്‍ എന്നകവിതാനാമത്തിലെ രൂപക പ്രയോഗം കൊണ്ട് കവി സുചിപ്പിച്ചിരിക്കുന്നതു തന്നെ ആ കാവ്യാത്മകതയുടെ ഭംഗി അനുഭവപ്പെടുത്തുന്നുണ്ട് .

തോര്‍ച്ച-ജനുവരി,മാര്‍ച്ച്-2012

No comments:

Post a Comment