ചരിത്രത്തിലും നിത്യജീവിത കാഴ്ച്ചകളിലും അതിരുകള്‍ക്കപ്പുറം അലഞ്ഞിരുന്നവര്‍ എഴുത്തിടങ്ങളില്‍ ഇടം തേടുന്നതിന്‍റെ നേരറിവുകള്‍ മലയാളസാഹിത്യത്തില്‍ വ്യെക്തമാക്കിത്തരുന്നത് പുതുകവിതകളാണ്.
ആ ശ്രേണിയില്‍ അടയാളപ്പെടുത്താവുന്ന ഒന്നാണ് സാംബശിവന്‍ മുത്താനയുടെ കാക്ക എന്ന കവിത.
എന്നാല്‍ പതിവ് രീതികളില്‍ നിന്നും വ്യെത്യസ്തമായി,കീ ഴാള ജീവിതത്തെആവിഷ്ക്കരിക്കുന്നതിന്പകരം,മേലാളത്വംകീഴാളത്വത്തെ നോക്കിക്കാണുന്നതിലുള്ളപരിഹാസ്യതയാണ്കവി കാക്ക എന്ന രുപകത്തിലുടെ ആവിഷ്ക്കരിക്കുന്നത്.
കാക്കനിറം കൊണ്ടും പെരുമാറ്റം കൊണ്ടും എന്നും മാറ്റിനിര്‍ത്തപ്പെടുന്ന ഒരു ജീവിയാണ്.
എന്നാല്‍ അതിനൊപ്പം തന്നെ അതിന്‍റെ കൌശലം പ്രഖ്യാതവുമാണ്!വൈലോപ്പിള്ളി കാക്കയുടെ പ്രകൃതീയമായ പ്രസക്തിയും പ്രയോജനങ്ങളും ബോധ്യപ്പെടുത്താന്‍ കവിതയിലുടെ ശ്രമിച്ചുവെങ്കിലും ഒരു രാഷ്ട്രീയ വായന അത് സാധ്യമാക്കിയില്ല .
സാബശിവന്‍റെ കവിതയുടെ സാധ്യതയാകട്ടെ ഈ രാഷ്ട്രീയമാണ്‌താനും.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള സംഭാഷണരുപത്തിലാണ് കവിതയുടെ ആഖ്യാനം.വീടുകളിലേക്കുള്ള കാക്കകളുടെ കടന്നുവരവുതന്നെ വൃത്തികേടായി കണക്കാക്കപ്പെടുന്നു.അത്തരം "ധിക്കാരങ്ങളെ"വച്ചു പൊറുപ്പിച്ചുകുടാ എന്നതാണ് മേലാള മനോഭാവം!
ഈ സുചനയില്‍ നിന്നാണ് കവിത തുടങ്ങുന്നത്.
എടി,
ഈ കാക്കയുടെ കൌശലം കണ്ടാ
എറയത്തെ തട്ടൂടിയില്‍ തൂറിയത്തിനു
ഒളിഞ്ഞിരുന്ന് ഞാന്‍ കല്ലെറിഞ്ഞു
ഏറുകൊണ്ടാതോ
ചാപ്പില്‍ കമത്തിയിരുന്ന
മീഞ്ചട്ടിയിലും കഞ്ഞിക്കലത്തിലും.
കവിത തുടങ്ങുന്നത്.
നുറ്റാണ്ടുകള്‍ക്ക്മുന്‍പ് കേരളത്തില്‍ നടന്ന വഴി നടക്കാനുള്ള സമരത്തിന്‍റെ നേര്‍ക്ക് പൊതു(?)സമുഹം സ്വീകരിച്ച മനോഭാവത്തിന്‍റെ ആധുനിക ഭാഷ്യമാകുന്നുണ്ട് ഈ കവിതാരംഭം തന്നെ.ഇപ്രകാരം ചരിത്രത്തിലൂടെ കടന്നുപോയ സമരങ്ങളെയും സഹനങ്ങളെയും പുച്ഛത്തോടെ പരിഹസിക്കുന്ന മേലാളമനോഭാവം കവിതയിലുടനീളം ചിത്രീകരിക്കപ്പെടുന്നുണ്ട്.
ഇന്നു ഈ കിഴാളവര്‍ഗം അനുഭവിക്കുന്ന അവകാശങ്ങള്‍ സുഖജീവിതമായിട്ടാണ് വ്യാഖ്യാനിക്കപ്പെടുന്നത്.അത് കൊണ്ടാണ് കവിതയിലെ മേലാള പ്രതിനിധി ഭാര്യയോട് ഇങ്ങിനെ ചോദിക്കുന്നത്
എടി ഭാര്യേ
നമുക്കും കാക്കകളായാലോ.
No comments:
Post a Comment